അത്യുന്നതങ്ങളിൽ
കൃഷ്ണപരുന്തുകൾചുറ്റി പറന്നു
ആകാശത്തെ മേഘങ്ങളോട് ഭൂമിയുടെ
വസന്തകാലം പറഞ്ഞു
മഴ മേഘങ്ങൾ ഭൂമിയിൽ നിന്നു വരുന്ന
പൂർവകഥ മറന്നു
മണ്ണിന്റെ വശ്യതയനുഭവിക്കാൻ തണുത്ത
കാറ്റും പ്രലോഭിപ്പിച്ചു
ഇടിമിന്നലോടെ പുറപ്പാടറിയിച്ച് മഴയായി
പരുന്തുകൾ ചിരിച്ചു
കൊടുങ്കാറ്റും പെരുമഴയും മണ്ണിനെയും
മരങ്ങളെയും പിഴുതു
അന്തിക്ക് മുന്നെ മഴയൊഴുവിൽ താഴേക്ക് -
വന്ന പരുന്തുകള്‍ കരഞ്ഞു
മണ്ണിന്റെ ചുവടിളകി വീണ മരങ്ങളിലാണ്,
കൂടും കുഞ്ഞുങ്ങളും
വിതച്ച്,കൊയ്യാതെ, കളപ്പുര നിറക്കാതെ,
കഴിയുന്ന വെറും പറവകൾ,
അത്യുന്നതിലെ സമാധാനം ചിറകുകൾക്കും
അഹങ്കാരത്തിനുമപ്പുറമാണ്
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment