ദിവസങ്ങളുടെ ഉച്ചവെയിലിൽ
തിളച്ചുമറിയുമ്പോൾ
നിസംഗമായി പുറംതിരിഞ്ഞ്
നടക്കുകയാണ് ഉത്തമം
എണ്ണിപ്പെറുക്കി ഉപ്പുകല്ലുകൾ
അലിയിക്കാൻ
ഉചിതമായ ഇടം തേടി
ഓരോ വാതിലും മുട്ടേണ്ട കാര്യമില്ല
നമുക്കറിയാം
സംയോജിതമാനദണ്ഡങ്ങൾ
തമ്മിൽ ചേർത്തുരച്ചാലേ
ആളുന്ന തീപ്പൊരികൾക്ക്
ശമനം ഉണ്ടാവൂ
കാൽ പൊള്ളിപ്പരക്കുമ്പോൾ
ആഴങ്ങൾ അളക്കാൻ
അറിയണമെങ്കിൽ
ഹൃദയകോണിലെ ഉള്ളുരുക്കങ്ങൾ
തന്മാത്രകളായ് വിഭജിക്കപ്പെടണം
ദാഹവും പൊള്ളലും ഒപ്പിയെടുക്കാൻ
ലിറ്റ്മസ് പേപ്പർ തന്നെ വേണം
ഹൃദയഭിത്തിയെ വർണങ്ങൾ പുരട്ടി
അത് നനുത്തതാക്കും
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment